Friday, January 15, 2010

അയല്‍ക്കാര്‍ കുതിച്ചപ്പോള്‍ നാം എങ്ങനെ പിന്നിലായി ?

അയല്‍ക്കാര്‍ കുതിച്ചപ്പോള്‍ നാം എങ്ങനെ പിന്നിലായി ? ഡോ. സി.ടി. ജോര്ജ്ക ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്ര്സിനും അതിന്റെകൂടെ നില്ക്കു ന്ന ജനാധിപത്യ വിശ്വാസമുള്ള പാര്ട്ടി കള്ക്കുവമല്ലാതെ വേറെ ആര്ക്കെ ങ്കിലും വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ചയച്ചാല്‍ ഉറപ്പായി കിട്ടാവുന്നത്‌ ഇപ്പോള്‍ ജനമാകെ അനുഭവിക്കുന്ന അഞ്ചുകൊല്ലത്തെ കഠിനശിക്ഷയാണ്. പക്ഷെ നമുക്കതില്‍ ചെറിയ ആശ്വാസത്തിനിടയുണ്ട്‌. കാരണം മറ്റൊരു സംസ്ഥാനത്ത്‌ 32 കൊല്ലമായി ശിക്ഷ അനുഭവിക്കുന്നവരുണ്ട്‌. അതായത്‌ കാലാകാലം വോട്ട്‌ ചെയ്യുകയും എന്നാല്‍ ശിക്ഷ തുടരുകയും ചെയ്യുന്നത്‌ ജനാധിപത്യമാണെന്ന്‌ ധരിക്കുന്നവരും ശിക്ഷ എപ്പോഴും ശിക്ഷയാണെന്ന കാര്യം മറക്കുന്നു. അത്‌ ഒരു ജീവിത വ്യാധിയായി കാണേണ്ടതും മാറ്റേണ്ടതും അത്യാവശ്യം. ഈ കുരുക്കില്നിന്നും രക്ഷപെടണമെങ്കില്‍ സൂക്ഷിച്ചും ആലോചിച്ചും നല്ലവരേയും നല്ലത്‌ മാത്രം ചെയ്യൂ എന്ന്‌ ആശങ്കയില്ലാതെ വിശ്വസിക്കാവുന്നവരേയും മാത്രമേ ഇനി വരുന്നകാലം നമ്മള്‍ തിരഞ്ഞെടുക്കാവൂ എന്ന സുചിന്ത ബാലറ്റ്‌ പേപ്പറില്‍ സീല്‍ കുത്തുന്ന സമയം പ്രത്യേകമായി ഓര്ക്കകണം. കുത്തുന്ന അടയാളം നമ്മുടെ രക്ഷയുടേതായിരിക്കണം, ശിക്ഷയുടേതാവരുത്‌ എന്ന ശാഠ്യം നമുക്കുണ്ടാകണം. അത്‌ വ്യക്തമായി രേഖപ്പെടുത്തണം. എന്തെന്നാല്‍ വോട്ടിങ്ങില്‍ ജയിച്ചുവരുന്നവരെ കാലാവധി തീരുന്നതുവരെ നമ്മള്‍ സഹിക്കേണ്ടിവരും. ഒരു ജോലിക്കാരനെ നിയമാനുസൃതമായി പിരിച്ചുവിടാന്‍ സാധിച്ചേക്കും, പക്ഷേ നിയമമുണ്ടാക്കുന്നവരെ അങ്ങിനെ ചെയ്യാന്‍ സാധ്യമല്ലാത്തിതിനാല്‍ ഒത്തിരി ആലോചിച്ച്‌ എല്ലാവര്ക്കും നിയമനിര്മ്മാ ണം വഴി നല്ലതുമാത്രം ചെയ്യുന്ന വ്യക്തികളെ നമ്മുടെ പ്രതിനിധികളായി അയക്കണം. പ്രതിനിധാനം ചെയ്യുന്ന വ്യക്തി ചെയ്യുന്നത്‌ നാം ഓരോരുത്തരും ചെയ്യുന്ന സാമാന്യ ബുദ്ധിയെങ്കിലും പ്രദര്ശിാപ്പിക്കുന്ന കാര്യമായിരിക്കണം. എല്ലാം ജനനന്മയ്ക്കായിരിക്കണം. ജനപീഡനമാകരുത്‌. വൈരാഗ്യബുദ്ധിയോ, സ്വന്തം നിലനില്പോക നശീകരണ സ്വഭാവമോ അനുവദനീയമല്ല. പക്ഷെ നിര്ഭാമഗ്യമെന്നു പറയട്ടെ, ഇന്നു കാണുന്നതും ലഭ്യമാകുന്നതും ഇവമാത്രം. ചരിത്രം പഠിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഭരണകര്ത്താ്ക്കള്‍ നല്ലനല്ല പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാന്‍ താല്പദര്യം കാണിച്ചിരുന്നു. അക്ബര്‍ ചക്രവര്ത്തിംയുടെ പരിഷ്ക്കാരങ്ങള്‍ ഏറെ ജനസമ്മതിനേടിയതും എന്നാല്‍ ഒറംഗസീബിന്റേത്‌ മറിച്ചും ആയിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്തും ദ്രോഹം പ്രകടമായിരുന്നു. ആ വ്യവസ്ഥിതിയോടുള്ള എതിര്പ്പാ ണല്ലോ അവസാനം അവര്‍ ഇന്ത്യവിട്ടതും നാം സ്വതന്ത്രരായതും. ഇന്ത്യയുടെ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ചരിത്രത്തില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉണ്ടായ പുരോഗമനത്തിന്‌ അതതുസമയം ഭരിച്ചിരുന്ന നേതാക്കള്ക്ക് ‌ വലിയ പങ്കുണ്ടായിരുന്നു. പാര്ട്ടി ചിന്തകള്ക്കും അതീതമായി ജനക്ഷേമം അവരുടെ മനസ്സിലും പ്രവൃത്തിയിലും ഗാഢമായി നിലനിന്നിരുന്നു എന്നതാണ്‌ പ്രത്യേകമായി കാണേണ്ട ആശയം, ആദര്ശം്, ആവേശം, ആശ്വാസം. എന്നാല്‍ ഇപ്പോള്‍ കാണുന്നത്‌ ഭരണപരിഷ്ക്കാരം എന്ന വ്യാജേന ജനജീവിതം ഏറ്റവും ദുഷ്കരമായ രീതിയിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഒരു രീതിയാണ്‌, അനീതിയാണ്. ഈ ദുര്ഭിരണം കാലാവധിവരെ തുടരും എന്ന ദുഃഖം എല്ലാ മനസ്സുകളിലുമുണ്ട്‌. പക്ഷെ മറ്റൊരു മാര്ഗ്ഗവമില്ലാത്തതിനാല്‍ തുടരട്ടെ. എന്നാല്‍ ഇനി വരുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനം ഇവരെയെല്ലാം അവരവരുടെ വീടുകളില്‍ ഇരുത്തും എന്നത്‌ എല്ലാവര്ക്കു മറിയാം, ഭരിക്കുന്നവര്ക്ക് ‌ പ്രത്യേകിച്ചും. വീടുകളില്‍ ഇരുത്തും എന്ന പ്രയോഗം ഉപയോഗത്തില്‍ വരുന്നതിന്‌ ഇക്കഴിഞ്ഞ മൂന്ന്‌ ഉപതെരഞ്ഞെടുപ്പുകള്‍ ഉപകരണങ്ങളായി എന്നതും വാസ്തവം. അതിനാല്‍ ഇനി ചെയ്യാവുന്ന കാര്യം, സര്വ ദൈവങ്ങളുടേയും സഹായം തേടി അടുത്ത തെരഞ്ഞെടുപ്പ്‌ മുഖേന ഈ ദുര്ഭഉരണം അവസാനിക്കും, അവസാനിപ്പിക്കും എന്ന സത്പ്രതീക്ഷ നമുക്കു സ്വന്തമാകണം, സാന്ത്വനമാകണം. അഞ്ചുകൊല്ലംകൊണ്ട്‌ ജനവും ജനാധിപത്യവും പുരോഗമനവും ഒത്തിരി പുറകോട്ട്‌ പോകും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം അവ കൂടുതല്‍ സങ്കീര്ണജമാക്കുന്നതിനുള്ള കഴിവ്‌ പ്രത്യേകം നേടിയിട്ടുള്ളവരാണ്‌ ഭരിക്കുന്നത്‌. എല്ലാവരേയും വെറുപ്പിച്ച, ദ്രോഹിച്ച, നശിപ്പിച്ച വേറൊരു ഭരണം ഇന്ത്യയിലെന്നല്ല ഏഷ്യയിലും കാണുവാന്‍ പ്രയാസമാണ്. ആ നിലയ്ക്ക്‌ വികലമായ ഭരണത്തില്‍ ഇക്കൂട്ടര്‍ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു. കേന്ദ്രസര്ക്കാമരിനെ പഴിചാരുന്നതില്‍ അതിവിദഗ്ദ്ധരാണ്‌. ആ പതിവും ചിട്ടയും ആത്മാര്ത്ഥ മായി തുടരും എന്നതിനും സംശയമില്ല.നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ ആറുമാസം കൂടുമ്പോള്‍ സന്ദര്ശ നം നടത്തുക. അപ്പോള്‍ മനസ്സിലാകും എന്താണ്‌ പുരോഗതിയുടെ മാനദണ്ഡം എന്ന്‌. അക്കാര്യം നമുക്ക്‌ ദൃശ്യമാകും. അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ വഴി ജോലിയും സമ്പത്തും സന്തോഷവും ക്ഷേമവും കൂടിക്കൂടി വരുന്നു. സംരംഭങ്ങള്ക്ക്്‌ സര്ക്കാമരിന്റെ പൂര്ണ്ണആ സഹായവും സഹകരണവും ആശിര്വാവദവും. പണം മുടക്കുന്നവരും ജോലി തേടുന്നവരും പൊതുവേ ജനവും ഐശ്വര്യത്തിലേക്ക്‌ എന്നതാണ്‌ മറ്റു സംസ്ഥാന ഭരണകര്ത്താ ക്കള്‍ സ്വീകരിച്ചിരിക്കുന്ന, നടപ്പിലാക്കുന്ന, മുദ്രാവാക്യം. അതിനാല്‍ തമിഴ്‌നാട്ടില്‍ ഒരു രൂപയ്ക്ക്‌ ഒരുകിലോ അരികിട്ടും. ഓരോ റേഷന്കാലര്ഡ്ി‌ ഉടമയ്ക്കും 20 രൂപക്ക്‌ 20 കിലോഗ്രാം അരികിട്ടും. അത്‌ അടുത്തുതന്നെ 30 കിലോയ്ക്ക്‌ 30 രൂപ എന്നാകും, ചിലപ്പോള്‍ 30 രൂപയിലും കുറവാകാനും സാധ്യത. നമ്മുടെ നാട്ടിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ വിഷയം എത്ര ഭയാനകം. ഇവിടെ ജനത്തെ തട്ടുകളിലാക്കും, ക്യൂവില്‍ നിറുത്തും, അഞ്ചുകൊല്ലവും ഓരോ കാരണവും പറഞ്ഞ്‌ ജനം ക്യൂവിലായിരിക്കും. എവിടെയും ക്യൂ കാണാം. അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിച്ച്‌ മടുക്കും. എന്തിനധികം, റേഷന്കാതര്ഡ്ര‌ വരെ കൃത്യമായി ഉണ്ടാക്കുവാനോ കൊടുക്കുവാനോ സാധിച്ചിട്ടില്ല. റേഷന്‍ സാധനങ്ങള്‍ കിട്ടുന്നത് മറന്നേക്കണം. ശരിയായ ഒരു റേഷന്കാെര്ഡ്ഉ‌ എങ്കിലും ഭദ്രമായി വെയ്ക്കുവാന്‍ സാധിച്ചാല്‍ ദൈവാനുഗ്രം എന്നുപറയാം. ഭരിക്കുന്നവര്ക്ക് ‌ കാര്യമായ തെറ്റുകള്‍ പറ്റി. അവ വേഗത്തില്‍ തിരുത്തുന്നതിനുപകരം തുടരുന്നു, തുടരുമെന്ന്‌ ശക്തിയോടെ പറയുന്നു. ചില പദപ്രയോഗങ്ങളും ഫലിതങ്ങളും ചരിക്കാനുതകുന്ന സംസാരശൈലിയും ഇവിടെമാത്രം നടക്കുന്ന, കാണുന്ന കസര്ത്തു കളാണ്‌. മറ്റു സംസ്ഥാനങ്ങളുടെ ഭരണത്തിലേക്കും നടത്തിപ്പിലേക്കും കടന്നുചെല്ലുമ്പോള്‍ ഇതില്നി്ന്ന്‌ വ്യത്യസ്തമായി ജനത്തിന്‌ ഗുണകരമായ അനേകം കാര്യങ്ങള്‍ നടക്കുന്നു, നടത്തുന്നു. ഇവിടെ ഉദ്യോഗസ്ഥരെ വെറുപ്പിച്ച്‌, അവരെ ബലിയാടുകളാക്കി, ഗൗരവമായ കാര്യങ്ങളില്‍ അതര്ഹികക്കുന്ന, ആവശ്യപ്പെടുന്ന ബുദ്ധിപരമായ സമീപനം ഇല്ലാതെ വെറുതെ വര്ത്ത മാനം മാത്രം നടക്കുന്നു. ഇവിടെ ഭരണാധികാരികളെ മാത്രം മാറ്റിനിറുത്തി, ബാക്കി എല്ലാവരേയും കുറ്റക്കാരായി, കുറവുള്ളവരായി കാണിക്കുവാന്‍ പ്രത്യേകതാല്പിര്യം കാണുന്നു. ഇവിടെ എല്ലാവരും മുഖ്യമന്ത്രിമാരാണ്‌ എന്നുതോന്നും പോക്കുകണ്ടാല്‍, ശ്രദ്ധിച്ചാല്‍. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത്‌ ഒരു സങ്കല്പംണ മാത്രം. കാര്യങ്ങള്‍ കാര്യകാരണസഹിതം മനസ്സിലാക്കുവാന്‍ വയസാകുന്തോറും ബുദ്ധിമുട്ടാകും. വിശ്രമിക്കേണ്ടവര്‍ രാജ്യം ഭരിക്കാനിറങ്ങിയാല്‍ ഇങ്ങിനെയൊക്കേ നടക്കൂ എന്ന്‌ മനസ്സിലാക്കുന്നതും നല്ലതിനാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ വിവേകമതികളേയും വിദ്യാസമ്പന്നരേയും സര്വ്ജന ഐശ്വര്യകാംക്ഷികളേയും നിയമസഭയിലേക്കയക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌, കടപ്പാടാണ്‌, ആവശ്യമാണ്‌, നിര്ബ ന്ധമാണ്‌. എല്ലാത്തിനും ഉപരി നല്ലവരായ ജനപ്രതിനിധികളേയാണ്‌ നാം നിയമസഭയിലേക്ക്‌ അയക്കേണ്ടത്‌. നല്ല വിത്തുനട്ടാല്‍ നല്ല ഫലം ഉണ്ടാകുന്നതുപോലെ നല്ലവരെ ഭരണം ഏല്പി്ച്ചാല്‍ നല്ലത്‌ പ്രതീക്ഷിക്കാം. സമരക്കാരെ, ബന്ദുകാരെ പ്രതിഷേധക്കാരെ, പിന്നോക്കം പോക്കുകാരെ വികലമായ ആശയക്കാരെ ഭരണം നടത്തുവാന്‍ ഏല്പികച്ചാല്‍ സമരവും ബന്ദും നമുക്കുറപ്പിക്കാം. നല്ല കാര്യങ്ങള്‍ പറയുന്നവര്‍ ധാരാളം, ചെയ്യുന്നവര്‍ നന്നേ ചുരുക്കം. ഭരണത്തിലിരിക്കുന്നവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കണം. അതും വേഗത്തില്‍ കൃത്യമായി ചെയ്യുന്നവരായിരിക്കണം. അഞ്ചുകൊല്ലം ഭരണം കഴിഞ്ഞ്‌ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം നല്ലതിനായി ചെയ്തു, നല്ലതായി ഭവിച്ചു എന്ന സത്യം ഓരോ ഭരണാധികാരിയേയും സന്തോഷവാന്മാരാക്കണം. മറിച്ചായാല്‍ അത്‌ നാടിന്റേയും നാട്ടാരുടേയും ദൗര്ഭാനഗ്യം മാത്രം. ശരിക്കും അഞ്ചുകൊല്ലംകൊണ്ട്‌ പത്തുകൊല്ലത്തെ കാര്യങ്ങള്‍ നടത്തുവാനുള്ള ഉള്ക്കാ ഴ്ച ഉണ്ടാകണം. അങ്ങിനെ നമുക്ക്‌ ഈ കടുത്ത മത്സരത്തില്‍ പങ്കാളികളും ജേതാക്കളും ആകാം. ഇതിനെല്ലാം പകരം തെറ്റാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ തെറ്റാവര്ത്തി ക്കുന്നതിനേക്കാള്‍ വലിയ തെറ്റില്ല. സമരത്തിനും ബന്ദിനും പകരം സംരംഭങ്ങളും ബന്ധങ്ങളും ഉണ്ടാകണം. ഉയര്ച്ച്യിലേക്കും വളര്ച്ച യിലേക്കും ഐശ്വര്യത്തിലേക്കും മാവേലി ഭരണകാല ഓര്മ്മ യിലേക്കും നമ്മുടെ യാത്ര അങ്ങിനെ പൂരിതമാകും. ഭരണാധികാരികള്ക്ക് ‌ മത്സരബുദ്ധിവേണം. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നോട്ടുപോകുവാന്‍, മികച്ച പ്രകടനം നടത്തുവാന്‍ ആദ്യദിവസം മുതല്‍ അവസാനനിമിഷം വരെ ശ്രമിക്കണം, കഠിനാദ്ധ്വാനം ചെയ്യണം. പുറകോട്ട്‌ പോകുവാന്‍ ഒന്നും ചെയ്യാതിരുന്നാല്‍ മതി. മുന്നോട്ട്‌ പോകണമെങ്കില്‍ ഒത്തിരി റിസ്ക്‌ എടുക്കണം, ശക്തി, ധൈര്യം, ഉത്തരവാദിത്വം, നന്മ എന്നീ വിറ്റാമിനുകള്‍ വേണ്ടത്ര വേണം. വാചകമടികൊണ്ട്‌ ഒന്നും നേടാന്‍ സാധ്യമല്ല, ആത്മാര്ത്ഥ്മായ പരിശ്രമം, സമയബന്ധിത അച്ചടക്കം, അതിനനുസൃതമായ സമീപനം, വിട്ടുവീഴ്ചകള്ക്കുിള്ള മാനസിക ഉത്തേജനം ഇതെല്ലാം വിജയത്തില്‍ എത്തിക്കും. ശാഠ്യവും ശാസനയും ശങ്കയും തോല്വിടയിലേക്കും. ഇപ്പോള്‍ ഇവിടെ നാം കാണുന്നത്‌ അറുപത്‌ വയസ്സായ അസംഘടിതമേഖലയിലെ തൊഴിലാളികള്ക്കും അശരണര്ക്കുംെ മറ്റും പെന്ഷനന്‍ കൊടുക്കുവാനുള്ള തിരക്കാണ്‌, തിടുക്കമാണ്. വരുമാനമില്ലാത്ത വയസ്സായവര്ക്ക്െ‌, അസംഘടിതര്ക്ക് ‌ സര്ക്കായര്‍ പെന്ഷ ന്‍ കൊടുക്കുന്നത്‌ വളരെ നല്ല കാര്യം. അതില്‍ ആര്ക്കും സംശയമില്ല, എതിരില്ല, പൂര്ണ്ണ മായ സമ്മതംമാത്രം. പക്ഷെ 60 വയസുവരെ ജീവിക്കുവാനുള്ള വരുമാനം കിട്ടുന്ന ഏര്പ്പാ ട്‌ ആദ്യം ചെയ്യണം. എന്നാല്‍ മാത്രമേ അവരെല്ലാം പെന്ഷീന്‍ കിട്ടാന്‍ അര്ഹളതയുള്ള വയസ്സിലെത്തുകയുള്ളൂ. വരുമാനമാര്ഗ്ഗം് ഉറപ്പിക്കുക, ജീവിക്കുവാനുള്ള വേതനം കിട്ടുന്ന ജോലി നല്കു‍ക എന്നതാണ്‌ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്‌. ജീവിച്ചിരുന്നാലല്ലേ പെന്ഷ ന്‍ വാങ്ങുവാന്‍ സാധിക്കുക. ഒരു നല്ല സര്ക്കാ ര്‍ ചെയ്യേണ്ടത്‌ ജോലി ചെയ്യുവാന്‍ അര്ഹരതയുള്ള എല്ലാവര്ക്കും സ്വന്തം നാട്ടില്‍, ഈ ദൈവത്തിന്റെ നാട്ടില്‍ ജോലി കൊടുക്കുക, അല്ലാതെ പാസ്പോര്ട്ട് ‌ കൊടുത്ത്‌ വിദേശത്തേക്കയക്കുകയല്ല, മറ്റു സംസ്ഥാനങ്ങളിലേക്ക്‌ ജോലി തേടിപ്പോവുക ഇതൊന്നുമല്ല അഭികാമ്യം. അടുത്തതായി ഭൂരഹിതര്ക്ക് ‌ പട്ടയം കൊടുക്കുന്ന തിരക്കാണ്‌. ഇതും നല്ല കാര്യം. പക്ഷേ ഉള്ള വസ്തുക്കള്‍ വിതരണം ചെയ്യുന്നതല്ലാതെ പുതുതായി ആസ്തികള്‍ ഉണ്ടാകുന്നില്ല. വെല്ത്ത് ‌ ക്രിയേഷന്‍ നിരന്തരമായി നടക്കണം. അതിലൂടെ വെല്ത്ത് ‌ ഡിസ്ട്രിബ്യൂഷനും. പട്ടയം കൊടുത്താല്‍ മാത്രം പോരാ അവര്ക്കും ജീവിക്കാനുള്ള വരുമാനമാര്ഗ്ഗംക ഉണ്ടാക്കിക്കൊടുക്കണം. ഇതെല്ലാം വോട്ട്‌ സ്ഥിരപ്പെടുത്തല്‍ പരിപാടിയുടെ ഭാഗമെന്നല്ലാതെ ശരിയായ അര്ത്ഥമത്തില്‍ പ്രോഡക്ടീവായ ഒരു നടപടിയും അല്ല എന്ന കാര്യവും ഓര്ക്കേ ണ്ടതുണ്ട്‌. ഇതിനപ്പുറം ബലമായി അടിച്ചേല്പി്ക്കുന്ന പത്രവായനയും കയര്‍ ഉല്പനന്ന ഉപയോഗവും പിരിവും താക്കീതും തല്ലും തകര്ക്കിലും എല്ലാം സ്വന്തം അണികളടക്കം രോഷത്തോടെ കാണുന്നു, സഹിക്കുന്നു. അവരും അടുത്ത തെരഞ്ഞെടുപ്പില്‍ ധിക്കാരപരമായ ഉത്തരം നല്കുംത. സുഖമായ ജീവിതം കൈവരിക്കുവാന്‍ അവസരങ്ങള്‍ ധാരാളം ഉള്ളപ്പോള്‍ തൊഴിലാളി-മുതലാളി വര്ഗ സമരത്തിന്‌ പ്രസക്തി നഷ്ടപ്പെടുന്നു എന്നു മാത്രമല്ല അവ കാലഹരണപ്പെട്ടതായി എല്ലാവരും കണക്കാക്കി എഴുതിത്തള്ളുന്നു. തൊഴിലാളി-മുതലാളി ഐക്യമാണ്‌ എല്ലാംകൊണ്ടും മെച്ചമെന്ന്‌ തൊഴിലാളികള്‍ തിരിച്ചറിഞ്ഞപ്പോള്‍ തുടങ്ങിയതാണ്‌ ഈ സന്തോഷകരമായ മാറ്റം. ഈ പ്രക്രിയ തടയുവാന്‍ വര്ഗ്സമരസമീപനത്തിന്‌ സാധ്യമല്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ സത്യം നേരത്തെ മനസിലാക്കിയതുകൊണ്ട്‌ അവിടെ ഈ അരി വേവുന്നില്ല. അപൂര്വ്വ മായി വേവുന്നിടത്തും ഇനി അധികനാള്‍ നിലനില്പിണല്ല. ഒരാളും ജനനംകൊണ്ട്‌ മുതലാളിയോ തൊഴിലാളിയോ ആകുന്നില്ല. എല്ലാവര്ക്കും എല്ലാമാകാമെന്നതാണ്‌ ജനാധിപത്യ സംവിധാനത്തിന്റെ അന്തഃസത്ത. അവരവര്‍ ചെയ്യേണ്ട ജോലി കൃത്യമായും ആത്മാര്ത്ഥെമായും സത്യസന്ധമായും ചെയ്താല്‍ എല്ലാവര്ക്കും ഐശ്വര്യം. ഇത്‌ ജനാധിപത്യത്തിന്റെ മാത്രം പൈതൃകഗുണം. നാം വിനോദ സഞ്ചാരികളെ ഹാര്ദ്ദ വമായി സ്വീകരിക്കുന്നത്‌ ബന്ദ്‌ വഴിയാണ്‌. ജീവന്‍ പണയപ്പെടുത്തി ആരെങ്കിലും വന്നാല്‍ ഭാഗ്യം. അവര്‍ തിരിച്ചുപോയി ബന്ധുക്കളെ, കൂട്ടുകാരെ, നാട്ടുകാരെ വിവരമറിയിക്കും. ഈ അടുത്തദിവസം നോക്കുകൂലി വേണ്ടെന്ന്‌ വച്ചതായി വിളംബരമുണ്ടായി. ഇനി നോക്കാതെ കൂലി ആയിരിക്കും നടപ്പാക്കുക. വിലക്കയറ്റം ആണ്‌ സാധാരണക്കാരെ ഉലയ്ക്കുന്ന സാമ്പത്തിക സുനാമി. നാമിതെല്ലാം സഹിക്കണം കാരണം നമ്മള്‍ വോട്ട്‌ ചെയ്തതുവഴി തെറ്റു ചെയ്തു. അതിനാല്‍ ഇതെല്ലാം അഞ്ചുകൊല്ലത്തെ കഠിനശിക്ഷയില്‍ പെടുന്ന ഇനങ്ങളാണെന്ന്‌ സമാധാനിക്കണം.

Friday, December 18, 2009

Kerala Tour

Wednesday, November 18, 2009







Saturday, September 5, 2009

"JAI HIND",.................................. JAI CONGRESS

"One of the things we are most proud of in India is our democracy. Our democracy holds and has continued to be stable, is because it is representative not just of its people but of India’s pluralist, diverse and rich cultural heritage. This is something that the Congress Party has always stood by and our commitment to the nation and to its people is constantly demonstrated through our policies at the Centre and in the States."




Smt. Sonia Gandhi

Followers

About Me

My photo
mail me through:niyasniyu@hotmail.com